Sunday, December 9, 2018

തെരുവിലെ കിനാക്കൾ

:: തെരുവിലെ കിനാക്കൾ ::
(റുഫൈദ. പി. കുന്ദമംഗലം)

നാളെ മദനത്തേരിൽ ഞാനും സുവർഗ്ഗമെത്തും
അന്നു കളിച്ചു നിൽക്കും കാറ്റിൻ അലയടിക്കും. 
പാരതന്ത്രത്തിൻ നോവ് മയങ്ങി വീഴും, കാലിൽ-
വിലങ്ങു തീർക്കും നയങ്ങൾ മൺമറഞ്ഞിടും. 

കുഞ്ഞു നോവുകളിൽ ഞാനെന്നെ തെളിഞ്ഞു-              
                                                            കാണും.  
അന്നൊരു നാൾ ദു:ഖങ്ങളില്ലാതെ ഞാനുണരും.
പുലരും സൂര്യനോടന്നാദ്യമായ് കളിപറയും. 
സന്ധ്യാസീമയിൽ കാത്തിരിക്കും ഞാൻ ഇരുണ്ട-
                                    ശാന്തിക്കു വരവേൽപ്പുമായ്. 

അന്നുതൊട്ടാതിര രാവുദിക്കും
ആടിയും പാടിയും ഞാൻ കളിക്കും. 
മോഹിച്ച ഗോപുരം ആശിച്ച പൂവുമായ് 
ദ്യോവിലെ മണ്ഡപമേറിടും ഞാൻ. 

സ്വപ്ന സഞ്ചാരിയായ് നിശയിൽ-                         
                                        നിദ്രയണഞ്ഞിടുമ്പോൾ
പകൽ വെച്ചുനീട്ടിയ മുൾകിരീടം പുഷ്പങ്ങളായി-
                                        വിരിഞ്ഞു നിൽക്കും. 

അതിരറ്റ സ്വപ്നത്തിൽ നിഴൽ പരത്തി വീണ്ടും
ഉഷസ്സായ് വന്നെത്തി തെരുവുവേഷം. 
വെറും സ്വപ്നങ്ങളാണെന്നറിയുന്ന മുന്നേ
ഉദരദാരിദ്ര്യം നാവു നീട്ടുന്നു, അതി ക്രൂരം. 
സങ്കൽപപ്പണി കഴിഞ്ഞെത്തിയ മാനസം
നിന്നു വിയർക്കുന്നീ പകൽ ചൂടേൽക്കെ. 

സ്വപ്നങ്ങൾ സ്വർണ്ണകതിരിടാനെന്നും
നിദ്രയായ് ജലമേഘം വന്നിടും പോയിടും. 
നിരന്തരമല്ലെൻ്റെ പകലും കിനാക്കളും. 
നിയതി വഴിമാറി പോയിടാം,  ആകയാൽ
മണ്ഡപമേറി നിന്നാശകൾ ചൊന്നിട്ടു-
നന്ദി പറഞ്ഞിങ്ങു പോരുന്നു ഞാൻ എന്നും. 
                               റുഫൈദ. പി

No comments:

Post a Comment